Saturday 5 April 2014

KAATHMANDU -NEPAL 17

30/04/ 2013 KAATHMANDU

കുമാരിഘറിൽ  നിന്നും ഇറങ്ങി വീണ്ടും ദര്ബാര്സ് ക്വ യറിലെ  വിവിധ ക്ഷേത്രങ്ങളും ഗോപുരങ്ങളും മാ൪ക്കറ്റും കണ്ടു നടന്നു.വൈകുന്നേരം സമയം ചെലവിടാനെത്തുന്ന പ്രാദേശികരും സന്ദര്ശകരും ചെറുപ്പക്കാരും ദര്ബാര്സ് ക്വ യറിനെ സജീവമാക്കുന്നു . കുറച്ചു നേരം ഏതൊക്കെയോ പേരറിയാത്ത കെട്ടിടങ്ങളിൽ ഇരുന്നു വിശ്രമിച്ചു. ഇനി തമേലിലേക്കാണ് പോകേണ്ടത് .അവിടെയാണ് ഇന്നലെ രാത്രി?? അല്ല ഇന്ന് പുലര്ച്ചെ എത്തി മുറി എടുത്തിരിക്കുന്നത് .പോകുന്നത് കാത് മണ്ടു നഗരത്തിന്റെ പ്രധാന സ്ട്രീറ്റു കളിലൂടെ വേണം.ഇന്ന് രാത്രി ടൂറിസ്റ്റു പ്രദേശമായ തമേലിന്റെ നിശാക്കാഴ്ച്ചകളും കാണണം.അതിനു മുന്നേ അത്യാവശ്യമായി എന്തെങ്കിലും കഴിക്കണം.. വിശപ്പിന്റെ ആഘോഷം ..ഏതാണ്ട് അരക്കിലോമീറ്റ റിലധികം തിരക്കേറിയ മാര്ക്കറ്റിനുള്ളിലൂടെ നടന്നു ..വസ്ത്രശാലകളും  ആഭരണശാലകളുമെല്ലാം മാര്ക്കറ്റിനുള്ളിൽ പ്രത്യേകം പ്രത്യേകം ഏരിയകളിൽ നല്ല തിരക്കോടെ പ്രവര്ത്തിക്കുന്നു .മാര്ക്കറ്റിനുള്ളിൽനിന്നും പ്രധാന റോഡുകളിലൊന്നിലേക്ക് കയറി ഹോട്ടൽ അന്വേഷിച്ച് അലയാൻ തുടങ്ങി.ആ  ഏരിയയിൽ റസ്റ്റോറണ്ടു കൾ കുറവാണെന്ന് തോന്നുന്നു.കുറെ അന്വേഷണത്തിനു ശേഷം കണ്ട ഒരു റസ്റ്റോറന്റിൽ കയറി മാമോസും ചായയും കഴിച്ച് വിശപ്പിനു തല്ക്കാല ശമനം വരുത്തി.ഇനി തമെലിലേക്ക് നടക്കാം ..എല്ലാ കവലകളും ഒരു പോലെ തോന്നി.ഒരെണ്ണം കാണുമ്പോൾ തോന്നും രാവിലെ ഇതിലെ വന്നതാണെന്ന് ..അടുത്തത് കാണുമ്പോളും അത് തന്നെ തോന്നും..അതുകൊണ്ട് എല്ലാ ജങ്ക്ഷനുകളിലും വഴി ചോദിച്ച്   വഴി ചോദിച്ച്  തമേലിലെത്തിപ്പെ ട്ടു.






റൂമിലെത്തി നന്നായൊരു കുളിയും  കഴിഞ്ഞ് റിസപ്ഷനിൽ താമേലിന്റെ കാഴ്ചകൾ ചോദിച്ചറിഞ്ഞു . വിദേശി കളായ ടൂറിസ്റ്റുകളാണ് താമെലിലധികവും ഉണ്ടാകുക .അത് കൊണ്ട് തന്നെ അവര്ക്ക് വേണ്ട എല്ലാ സൌകര്യവും ചെയ്തു കൊടുക്കാൻ ഇവിടുത്തെ ആളുകൾ തയ്യാറാകുന്ന കാഴ്ച നമുക്ക് കാണാം ..രാത്രിയാകുമ്പോളേ യ്‌ക്കും താമേൽ തെരുവുകൾ ഉണരുന്നു .പിന്നെ വീഥികൾ മുഴുവൻ അലഞ്ഞു നടക്കുന്ന സഞ്ചാരികളും അവരെ കാൻവാസു  ചെയ്യുന്ന ലോക്കൽ ആളുകളുമാണ് .നേപ്പാളിൽ മദ്യശാലകൾ ഇല്ല .മറിച്ച് ഒരു പെര്മിറ്റും കൂടാതെ ഏതു കടയിലും മദ്യവും ബിയറും വില്ക്കുന്നു .നേപ്പാളി ചായക്കടകളിൽ പോലും മദ്യം കിട്ടും.ഇവിടെ താമെലിൽ വൈകുന്നേരം മുതൽ ഹോട്ടലുകളും ബാറുകളും ഡാൻ സ്  ബാറുകളും അത് പോലെ കടകളും തിരക്കിലേക്കു നീങ്ങും .രാത്രി 10 മണിക്കും  മസാജ് പാ൪ലറുകൾ തുറന്നിരിക്കുന്നത് കാണാം.ഹോട്ടലുകളിൽ വിദേശിസംഗീത ജ്ഞരുടെ കണ്സേര്ട്ടുകളും ഡാൻസ് പ്രോഗ്രാമുകളും സഞ്ചാരികളെ ആകര്ഷിക്കാൻ ഒരുക്കുന്നു. പരിപാടികളുടെ പരസ്യ ബോര്ഡുകൾഹോട്ടലുകളുടെ മുന്നില് കാണാം . നാടൻ മുജ്റനൃത്ത ത്തിന്റെ പടം വെച്ച പരസ്യങ്ങളും ചിലയിടത്തൊക്കെ കണ്ടു. 
           ഇവിടെ ആഘോഷമാണ് എല്ലാം. എല്ലാവരും ടൂറിസ്റ്റുകൾ ..നാളെ രാവിലെ തിരികെ പോകാനുള്ളവർ അതുമല്ലെങ്കിൽ അടുത്ത ഡസ്റ്റിനേഷനിലേക്ക് നീങ്ങാനുള്ളവ൪ .എല്ലാ കെട്ടിടങ്ങളും മള്ട്ടികള൪ ബോ൪ഡുകൾകൊണ്ടും ബള്ബ് കൽ കൊണ്ടും അലംകൃതമായിരിക്കുന്നു .
              തെരുവിലെ തിരക്കിലൂടെ കാഴ്ച കണ്ടു ഞങ്ങൾ നടന്നു. ഇറ്റാലിയൻ , ജാപ്പനീസ്‌ ,ഫ്രഞ്ച് എന്ന് വേണ്ട എല്ലാ രാജ്യങ്ങളുടെയും തന്നെ മെനു പ്രദര്ശിപ്പിച്ച   ഹോട്ടലുകൾ.ഡാൻസ് ബാറുകൾ ,കാസിനോകൾ ,ഇടുങ്ങിയ തെരുവിലൂടെ നടക്കുമ്പോൾ പതിനഞ്ചോ അതിൽ കുറവോ പ്രായമുള്ള ചില കുട്ടികൾഅടുത്ത് വന്ന് പതിയെ ചോദിക്കുന്നു ..'സാ൪ ,മസ്ദി ചാഹിയെ ..തേരാ ചൗദ സാൽകി ഹെ ...' ന ന പറഞ്ഞു വീണ്ടും നടന്നു ..ഇതേ ചോദ്യം ചോദിച്ച ഒരു പയ്യൻ ഞങ്ങളുടെ "ന " കേട്ട് അടുത്ത ചോദ്യം തൊടുത്തു ..എനി അദ൪ ഐറ്റം ,ഹാഷിഷ് സ൪ ..ഞടുങ്ങിപ്പോയി ..
ഇനി ആരെങ്കിലും ആവശ്യക്കാ൪ അവൻ പറഞ്ഞ സാധനം ചോദിച്ചു എന്നിരിക്കട്ടെ ...അത് കിട്ടുമോ സ്വന്തം കിഡ്നി പോകുമോ എന്ന് തമ്പുരാനു മാത്രമറിയാം . 
 എസ്കേപ്പു ചെയ്ത് വീണ്ടും തെരുവിന്റെ അങ്ങേ മൂല മുതൽ ഇങ്ങേയറ്റം വരെ നടന്നു.അപ്പോഴേക്കും  ഏതാണ്ട് അ൪ദ്ധ രാത്രിയായി. ഒരു ഫ്രഞ്ചു ബാൻ ഡിന്റെ ലൈവ് ഷോ പരസ്യം വെച്ച ഹോട്ടലിൽ കയറി .അപ്പോഴേക്കും പരിപാടി തീര്ന്നത് കൊണ്ട് അവിടെ നിന്നിറങ്ങി ഒരു ടെ റ സ്  ടോപ്പ്  റെ സ്റ്റൊ റ ന്റിൽ രണ്ടു മെഴുകുതിരി വെട്ടത്തിൽ ഞാനും അനിയനും  കാൻ ഡിൽ ലൈറ്റ് നേപ്പാളി താലി ഡിന്നറും കഴിച്ച് റൂമിലേക്ക്‌ മടങ്ങി.
01 / 05 / 2014 
ഉച്ചക്ക് ശേഷമാണ്  കാത് മണ്ടുവില്നിന്നു ഡല്ഹിയിലേക്ക് ഞങ്ങള്ക്ക് മടങ്ങാനുള്ള ഫ്ലൈറ്റ് .. അത് കൊണ്ട്  രാവിലെ ഏറെ വൈകിയാണ് എണീറ്റത് .കൊടുമുടികളുടെ നാടായ ,ജീവിക്കുന്ന ദേവതക ളു ള്ള നാടായ ഹിമവാന്റെ മടിത്തട്ടിലെ ഹിന്ദു ,ടിബറ്റൻ ,ബുദ്ധ ,ഗോത്ര സംസ്കാരങ്ങളുടെ നാടായ നേപ്പാളിലേക്ക് ഒരു ചെറു സന്ദര്ശനം സാധ്യമായതിന്റെ സന്തോഷം. അന്നപൂ൪ണ്ണ ,മച്ച പുച്ചാരെ കൊടുമുടികൾ കുറച്ചു അകലെ നിന്നാണെങ്കിലും കാണാൻ കഴിഞ്ഞതാണ് ഈ യാത്രയിലെ ഏറ്റവും പ്രധാന സന്തോഷം .പിന്നെ ഏതൊരു ഇന്ത്യാക്കാരനെയും പോലെ കാശിയെന്നും ബദരിയെന്നും കൈലാസമെന്നും ഗംഗയെന്നുമൊക്കെ കേൾക്കുമ്പോൾ ഉള്ളിലുണരുന്ന ഒരു പ്രത്യേക ഭാവമുണ്ടല്ലോ. പശുപതിനാഥ ക്ഷേത്രദര്ശനം അതും പുണ്യകരം .കേദാ൪നാഥ് ,ബദരിനാഥ് യാത്ര കഴിഞ്ഞപ്പോൾ മുതലാഗ്രഹിക്കുന്നതാണ് മുക്തിനാ ഥ തീ൪ത്ഥാടനം . മുക്തിനാഥിലേക്ക്  പോകാനുള്ള വഴി ഈ യാത്രയിലാണ് കിട്ടിയത്. പോക്കാരയിൽ നിന്നും ജോം സം വഴി അന്നപൂ൪ണ്ണയുടെ താഴ്വരയിലൂടെ മുക്തിനാഥിലെത്താം .ഇനിയൊരവസരത്തിൽ നേപ്പാളിൽ മുക്തിനാഥ് തീ൪ത്ഥയാത്ര ക്കായി എത്തണം.
 ഉച്ചയ്ക്കുമുന്പേ എയ൪ പോര്ട്ടിലെത്തണം .താമെലിൽ നിന്നും ടാക്സിയിൽ അര മണിക്കൂ൪  യാത്ര മാത്രമേയുള്ളൂ ത്രിഭുവൻ എയ൪ പോര്ട്ടിലെയ്ക്ക് .10.30 കഴിഞ്ഞപ്പോഴേ ബ്രേക്ക് ഫാസ്റ്റും കഴിഞ്ഞ് ഞങ്ങൾ റെഡിയായി .ഒന്ന് കൂടി പുറത്തു ചുറ്റാൻ ഇറങ്ങി.പോഖാരയിലെക്കും തിരിച്ചുമുള്ള അടുപ്പിച്ച രാത്രിയാത്ര നടുവിന്റെ ബൊള്ട്ടെളക്കിയിട്ടുണ്ട് .എന്നാലും നാല് ദിവസത്തെ ഷോര്ട്ട് ട്രിപ്പിന്റെ സമയ പരിമിതിയിൽ ഉദ്ദേശിച്ചതിൽ മാക്സിമം സ്ഥലങ്ങളും (കാത് മണ്ടു ,പോക്കാറ നഗരങ്ങളിൽ) കവറു ചെയ്തു .
 കറക്കം കഴിഞ്ഞ് വീണ്ടും ഹോട്ടലിലെത്തി മാനേജര് ദീദിയോടു ബാത്ത് (ഊണ്) തരാമോ എന്ന് ചോദിച്ചു. കത്രിക്കാ കറി കൂട്ടി ഊണും കഴിച്ച് ത്രി ഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി ..കൈയിലുണ്ടായിരുന്ന കുറച്ചു നേപ്പാളി മണീസ് മാറി എടുക്കാമെന്ന് വിചാരിച്ചപ്പോൾ മണി ട്രാൻസ് ഫ൪ കാരൻ അമ്പിനും വില്ലിനും അടുക്കുന്നില്ല .ലവന്റെ കൈയിലെ ഇന്ത്യൻ മണി മുഴുവൻ തീര്ന്നു പോയത്രേ ...സ്പൈസ് ജറ്റിന്റെ ഒരു ഉദ്യോഗസ്ഥനെയും കൂട്ടി ചെന്ന് അയാൾ അകത്തു കയറി വലിയ നോട്ടുകൾ ഉണ്ടായിരുന്നത് മാറ്റി തന്നു.അവര്ക്ക് വേണ്ടത് ഇന്ത്യൻ കറന്സിയാണ് .അത് കൊണ്ട് മനപ്പൂ൪വ്വം മാറ്റി തരാത്തതാണെന്ന് ഞങ്ങള്ക്ക് മനസ്സിലായി. കേരളത്തിലെ കൊച്ചി റെയിൽവേ സ്റ്റേഷനിലെ അടിസ്ഥാന- ആധുനിക സൌകര്യങ്ങൾ  ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു പക്ഷെ കണ്ടെന്നു വരില്ല ..പക്ഷെ ഈ വിമാനത്താവളത്തിലൂടെ ഓരോ ദിവസവും കാത്മണ്ടുവിലെക്കും പോഖാരയിലേക്കും എവ റസ്റ്റു കാണാനും എത്രയോ രാജ്യക്കാർ ഇവിടെയെത്തുന്നു. .
    നേപ്പാളിലെ ആദ്യ ദിവസം അന്നപൂ൪ണ വ്യു പോയിന്റിലേക്കു പോകുമ്പോൾ ടാക്സി ഡ്രൈവ൪ ചോദിച്ച ചോദ്യം ഓര്ക്കുന്നു.സാബ്‍ജി ,ദില്ലിയിൽ ഒരു ടാക്സി ഡ്രൈവ൪ക്ക് എന്ത് ശമ്പളം കിട്ടും? എന്തായാലും ഏറ്റവും കുറഞ്ഞത്‌ പതിനായിരം കിട്ടുമെന്നു പറഞ്ഞപ്പോൾ അദ്ദേഹം വീണ്ടും ചോദിച്ചു. അത്രയും കിട്ടുമോ ?വെറുതെയല്ല ഇവിടെ ആരും ഇല്ലാത്തത് .എല്ലാവരും മറ്റു സ്ഥലങ്ങളിലേക്ക് പോകുകയാണ് ..ഇവിടാകെ കഷ്ടപ്പാടാണ് ..അപ്പൊ ഞാൻ ചോദിച്ചു 'ഇവിടെ നല്ല കൃഷിയൊക്കെ ഉണ്ടല്ല്ലോ .എല്ല്ലാത്തിനും വിലക്കുറവുമാണ് .പിന്നെന്താ കഷ്ടപ്പാട് ?
'അത് തന്നെയാണ് കഷ്ടപ്പാട് കൃഷി ചെയ്‌താൽ സാധനങ്ങള്ക്ക് വിലയില്ല .കാലാവസ്ഥ ആകെ മാറി .വിഷം അടിച്ച് കൃഷിയാകെ പോയി.പിന്നെ മദ്യം ..അങ്ങിനെ ഒരുപാട് ഒരുപാട് പ്രശ്നങ്ങൾ' 
അവിടെയുണ്ടു റോഡുകൾ ഇവിടെയുണ്ടു റോഡുകൾ അവിടെയും ഇവിടെയും റോഡുകളുണ്ട് എന്ന് പാടിയ  മാതിരി അവിടെയും ഇവിടെയുമൊക്കെ പ്രശ്നമുള്ളവന്റെ പ്രശ്നമൊക്കെ ഒന്ന് തന്നെയാണ്.
നേപ്പാൾ രാജാവിന്റെ പാലസ്സിനു മുന്നിലൂടെയും പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലൂടെയും കാറിൽ സഞ്ചരിച്ചപ്പോൾ തോന്നിയത് നമ്മുടെ നാട്ടിലെ ഒരു മുനിസിപ്പാലിറ്റിയിലെ റോഡു പോലും ഇതിലും വീതിയുള്ളതായിരിക്കും എന്നാണ് .പ്രൈം മിനിസ്ട റുടെ ബംഗ്ല്ലാവിനു മുന്നിലെ റോഡ്‌ വീതി കൂട്ടുന്ന ജോലികൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു ആ സമയത്ത്.
 ..ഇപ്പോളും രാജാവ് തന്നെയാണ് നേപ്പാൾ ഭരിക്കുന്നതെന്നാണ് ഒരു നേപ്പാളി മാമന്റെ അടുത്ത്  നിന്ന്  കേട്ടത്. പ്രചണ്ടയെക്കുറിച്ച് ചോദിച്ചപ്പോൾ അത് വെറുതെ എലക്ഷനു വേണ്ടിയല്ലേ എന്ന് മറു ചോദ്യം ..ഇലക്ഷന് വേണ്ടിയാണത്രേ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത്.ഭരണമൊക്കെ രാജാവു  തന്നെ.....അവിടെ സുല്ല് 
            മറുപടിയില്ലാത്ത ചോദ്യങ്ങളുമായി നില്ക്കുന്ന സാധാരണക്കാരും കര്ഷകരും ,
വിശ്വാസത്തിന്റെ അനുഷ്ടാനത്തിന്റെ ബഹുവ൪ണ്ണക്കൊടികൾ പാറുന്ന തീ൪ഥാടന കേന്ദ്രങ്ങളിലെ സന്യാസിമാരും ഭിക്ഷുക്കളും ,
അന്നപൂർണ്ണയും എവറസ്റ്റും ഉള്പ്പെടെ ലോകനെറുകയിലേക്ക് പദം  വെച്ച് കയറാനൊരുങ്ങി എത്തിയിരിക്കുന്ന ആണും പെണ്ണുമടങ്ങുന്ന സാഹസികർ , 
താമേൽ തെരുവുകളിലെ ആഘോഷമായി മാറുന്ന വിനോദ സഞ്ചാരികൾ ,
ഇംഗ്ലീഷും എസ്പാനോളും കൈകാര്യം ചെയ്യുന്ന ടൂറിസ്റ്റു ഗൈഡുമാ൪, 

എല്ലാവരെയും സന്തുഷ്ടരാക്കാൻ  ആതിഥ്യത്തിന്റെ എളിമയുമായി നില്ക്കുന്ന നേപ്പാൾ
എല്ലാവര്ക്കും വിസ്മയമായി തലയുയർത്തി നില്ക്കുന്ന സാഗരമാതയും മച്ചപുച്ചാരെയും അന്നപൂർണ്ണയും കാഞ്ചൻജന്ഗയും ഉള്പ്പെടെ 8000 മീറ്ററിനു മേലുള്ള എട്ടു കൊടുമുടികൾ ...

 ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിനു മുന്നില്

സ്പൈസ്  ജറ്റ് എയര് വെയ്സിൽ ഡല്ഹിയിലേക്ക് മടക്കയാത്ര

 

നേപ്പാളിലേക്ക് 

ഇന്ത്യക്കാ൪ക്ക്  നേപ്പാളിലേക്ക് പോകാൻ പാസ്പോര്ട്ടിന്റെ ആവശ്യമില്ല .ഫോട്ടോ പതിച്ച നാഷണൽ ഐഡ ന്റിറ്റി കാ൪ഡിലേതെങ്കിലും മതി പാസ്‌ ലഭിക്കാൻ.
ഇന്ത്യയിൽ നിന്നും പല വഴികളിലൂടെ നേപ്പാളിലെത്താം .ഗോരഖ്പൂരിൽ നിന്നും സുനോളി ബോ൪ഡ൪ വഴിയും സിലിഗുരിയിൽ നിന്നും ഉള്ള റോഡുമാര്ഗവും (ഇവ കൂടാതെ വേറെയും വഴികളുണ്ട് ) കാത്ത് മണ്ടുവിലേക്ക്  വിമാനമാര്ഗവും എത്താം .
ഇന്ത്യൻ രൂപ  1 = 1.6 നേപ്പാളി രൂപ  ആയതിനാൽ താരതമ്യേന ചിലവു കുറവായിരിക്കും  നമുക്ക് .
1000  500 നോട്ടുകൾ ഒഴികെ മറ്റെല്ലാ ഇന്ത്യൻ നോട്ടുകളും നേപ്പാളിൽ ഉപയോഗിക്കാം .




No comments:

Post a Comment